Kerala Union of Working Journalists

മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച ഐ.എ.എസുകാരനെതിരെ നടപടി വേണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത െഎ.എ.എസ് ഉദ്യാഗസ്ഥൻ എൻ. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നൽകി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിെൻറ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.… Continue reading മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച ഐ.എ.എസുകാരനെതിരെ നടപടി വേണം: കെ.യു.ഡബ്ല്യു.ജെ

Published
Categorized as news

തൊഴിൽ കോഡും മാധ്യമങ്ങളും

അഡ്വ. തമ്പാൻ തോമസ് മുതലാളിത്ത വ്യവസ്ഥിതിയിൽ ഉൽപാദനം വർധിക്കുകയും അത് താഴേക്ക് ഒലിച്ചിറങ്ങി സാധാരണ ജനങ്ങൾക്ക് ഗുണകരമാവണം എന്ന മുദ്രാവാക്യം ഉയർത്തി 1975ൽ ആരംഭിക്കുകയും പിന്നീട് ലോകമെമ്പാടും ആരാധകരുണ്ടാവുകയും ചെയ്ത ആഗോളവത്കരണം ഇന്ത്യയിൽ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഭരണഘടനയെ കാറ്റിൽ പറത്തി പുതിയ തൊഴിൽ കോഡുകൾ ഉണ്ടാകുന്നത്. ഏകഭരണം നടക്കുന്ന ചൈനയുടെ മാതൃകയിൽ ഒരു യൂണിയൻ മാത്രം നിലനിൽക്കുകയും ആ യൂണിയെൻറ പ്രതിനിധി ഒരേസമയം മുതലാളിക്കും തൊഴിലാളിക്കും വേണ്ടി സംസാരിക്കുകയും ചെയ്യുന്ന കാലമാണ് നരേന്ദ്രമോദി സ്വപ്നം കാണുന്നത്.… Continue reading തൊഴിൽ കോഡും മാധ്യമങ്ങളും

വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും പോയ വഴി..

എൻ.പി രാജേന്ദ്രൻ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആയിരുന്ന വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് ഇനി നിയമപുസ്തകത്തിലില്ല. രാജ്യത്തെ പതിമൂന്നു നിയമങ്ങള്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യസുരക്ഷ ബില്‍ പാര്‍ലമെൻറ് പാസാക്കിയതോടെയാണ് വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് ഇല്ലാതായത്. ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഫോര്‍ത്ത് എസ്റ്റേറ്റായി അംഗീകരിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനത്തിെൻറ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി, 1955 ല്‍ അതികായന്മാര്‍ നിറഞ്ഞ ഇന്ത്യന്‍ പാര്‍ലമെൻറ് ഏറെ ചര്‍ച്ചകള്‍ നടത്തി രൂപം നല്‍കിയ നിയമമാണ്, മഹാമാരിയുടെ മറവില്‍ ഒരു ചര്‍ച്ച… Continue reading വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും പോയ വഴി..

കോർപറേറ്റ് അജണ്ടയിൽ ചിറകറ്റ് തൊഴിലാളി അവകാശങ്ങൾ

കെപി റെജി സ്വതന്ത്ര ഭാരതത്തിൽ തൊഴിലാളി വർഗത്തിനുേമൽ പതിച്ച ഏറ്റവും വിനാശകാരിയായ ഇടിത്തീ ആയി മാറുകയാണ് കേന്ദ്ര സർക്കാർ പാർലമെൻറിൽ പാസാക്കിയെടുത്ത പുതിയ തൊഴിൽ നിയമസംഹിതകൾ. പതിറ്റാണ്ടുകളായി തൊഴിൽ, അവകാശ സംരക്ഷണം നൽകിയിരുന്ന നിയമത്തിെൻറ സുരക്ഷയിൽനിന്നു പിടിച്ചുമാറ്റി വർക്കിങ് ജേണലിസ്റ്റ് ആക്ട് റദ്ദാക്കുകയും ഒക്കുപ്പേഷനൽ സേഫ്റ്റി കോഡിലെ പരിമിത വകുപ്പുകളുടെ പരിധിയിലേക്കു ചുരുക്കുകയും ചെയ്തതോടെ മാധ്യമപ്രവർത്തകർ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച ഇൗ നിയമദുരന്തത്തിെൻറ കൊടിയ ഇരകളായി മാറാൻ പോവുകയാണ്. ഭേദഗതികൾക്കോ വിശദമായ ചർച്ചകൾക്കോ ഒരവസരവും കൊടുക്കാതെയാണ് ഭരണപക്ഷാനുകൂല… Continue reading കോർപറേറ്റ് അജണ്ടയിൽ ചിറകറ്റ് തൊഴിലാളി അവകാശങ്ങൾ

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം

ലേബർ കോഡ് അടക്കം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നവംബർ 26ന് നടത്തുന്ന ദേശീയ പണിമുടക്കിന് കേരള പത്രപ്രവർത്തക യൂണിയെൻറ ഐക്യദാർഢ്യം.